ലോസ് ആഞ്ചലസ്: കലിഫോർണിയ കാട്ടുതീയിൽ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം വീണ്ടും ഉയരുന്നു. മരണസംഖ്യ 71ഉം കാണാതായവരുടെ എണ്ണം ആയിരത്തിനു മുകളിലും ആയതായി ആധികൃതർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടർന്നത്. വടക്കു പടർന്ന ക്യാന്പ് ഫയർ കലിഫോർണിയ നേരിട്ട ഏറ്റവും വലിയ കാട്ടുതീയാണ്.
പാരഡൈസ് നഗരം അടക്കം 1,42,000 ഏക്കർ ഭൂമി കാട്ടുതീ വിഴുങ്ങി. അന്പതു ശതമാനം മാത്രമാണു കെടുത്താനായത്.
കലിഫോർണിയ കാട്ടുതീ: മരണം 71
01:07 AM Nov 18, 2018 | Deepika.com