ജക്കാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലുണ്ടായ ഭൂകന്പങ്ങളിലും മണ്ണിടിച്ചിലിലും ഏഴു പേർ മരിച്ചു. 8,000 പേരെ ഒഴിപ്പിച്ചു സുരക്ഷിത കേന്ദ്രങ്ങളിലാക്കി.
മമാസ ജില്ലയിൽ 5.5നും 5.1ഉം ഇടയിൽ തീവ്രതയുള്ള ഭൂകന്പങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്നു ദുരന്തനിവാരണ ഏജൻസി അറിയിച്ചു. മണ്ണിടിച്ചിലിൽ എട്ടു വീടുകൾ നശിച്ചു.
പടിഞ്ഞാറൻ സുലവേസിയോടു ചേർന്ന സെൻട്രൽ സുലവേസിയിലെ പാലു നഗരത്തിൽ സെപ്റ്റംബർ അവസാനമുണ്ടായ ഭൂകന്പവും സുനാമിയും 2,000 പേരുടെ ജീവനെടുത്തിരുന്നു.
ഇന്തോനേഷ്യയിൽ ഭൂകന്പം; ഏഴു മരണം
01:07 AM Nov 18, 2018 | Deepika.com