കുവൈത്ത് സിറ്റി: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ കുവൈത്തിലെ ജനജീവിതം സ്തംഭിച്ചു.
തലസ്ഥാനനഗരിയിലെ അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിൽ മുങ്ങി. ഇവിടെനിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഇങ്ങോട്ടുവന്ന വിമാനങ്ങൾ ദുബായ്, ബഹ്റിൻ, ദമാം വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.
കഴിഞ്ഞ രണ്ടു ദിവസം മാത്രം കുവൈത്തിൽ ലഭിച്ചത് 96 മില്ലിമീറ്റർ മഴയാണ്. സാധാരണ ഒരു വർഷം ലഭിക്കുന്ന മഴയ്ക്കു തുല്യമാണിത്. പാർപ്പിട മേഖലകളിലും പ്രധാന പാതകളിലും വെള്ളം പൊങ്ങി. വെള്ളത്തിൽ മുങ്ങിയ വീട്ടിൽനിന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ച ഒരാൾ ശനിയാഴ്ച മരിച്ചു.
കുവൈത്തിൽ വെള്ളപ്പൊക്കം
11:26 PM Nov 15, 2018 | Deepika.com