ന്യൂഡൽഹി: മൂന്നു വർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനികളെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും മോശമായ ത്രൈമാസ റിപ്പോർട്ടാണ് രാജ്യത്തെ പ്രധാന ബജറ്റ് വിമാനക്കമ്പനികളായ ഇൻഡിഗോ, ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ് എന്നിവ പുറത്തുവിട്ടത്. ലോകത്തിലെ അതിവേഗം വളരുന്ന വ്യോമഗതാഗത മേഖലയെന്ന ഖ്യാതിയുണ്ടെങ്കിലും മൂന്നു കമ്പനിക്കുംകൂടി കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ നഷ്ടപ്പെട്ടത് 2,600 കോടി രൂപ.
വിമാന ഇന്ധനവില ഉയർന്നതാണ് നഷ്ടം ഉയരാനുള്ള കാരണം. ക്രൂഡ് വില ഉയർന്നതാണ് രാജ്യത്ത് ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ വില ഉയർത്തിയത്. ഒപ്പം മറ്റുരാജ്യങ്ങളിലേക്കാൾ കൂടുതൽ നികുതികൂടി വരുന്നതോടെ ഏഷ്യയിൽ എടിഎഫിന് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യം ഇന്ത്യയായി. കൂടാതെ, രൂപയുടെ മൂല്യമിടിഞ്ഞതും പ്രവർത്തനച്ചെലവ് ഉയർത്തി.
ബജറ്റ് വിമാനക്കമ്പനികൾക്ക് നഷ്ടകാലം
10:30 PM Nov 15, 2018 | Deepika.com