ദുബായ്/മുംബൈ: ക്രൂഡ്ഓയിൽ വിപണിയിൽ റിക്കാർഡ് ചാഞ്ചാട്ടം. ഒറ്റദിവസംകൊണ്ട് വില ഏഴു ശതമാനം ഇടിഞ്ഞു. ഇതോടെ ഒക്ടോബറിൽ ആരംഭിച്ച ഇടിവ് 25 ശതമാനത്തിനടുത്തായി.
ബ്രെന്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച വീപ്പയ്ക്ക് 65.17 ഡോളറിലെത്തി. ഡബ്ല്യുടിഐ ഇനം 55 ഡോളറുമായി. അമേരിക്കയും റഷ്യയും സൗദിഅറേബ്യയുമൊക്കെ ഉത്പാദനം കൂട്ടുന്നുവെന്നു ശ്രുതി പരന്നതും ആഗോള സാന്പത്തികവളർച്ച കുറയുമെന്ന ചില പ്രവചനങ്ങളുമാണ് കാരണം.
ഒപെക്കും റഷ്യയും സൗദിയും ഉത്പാദനം കൂട്ടുന്നില്ലെന്നു പ്രസ്താവന ഇറക്കിയതിനെത്തുടർന്ന് ബുധനാഴ്ച വില അൽപം ഉയർന്നു. 66.4 ഡോളർവരെ എത്തി ബ്രെന്റ് ഇനം ക്രൂഡ് വില.
ക്രൂഡ് വില എട്ടുമാസത്തിനിടയിലെ ഏറ്റവും താണ നിലയിലായത് ഇന്ത്യൻ രൂപയ്ക്ക് കരുത്തായി. ഡോളറിന് ഇന്നലെ 35 പൈസ കുറഞ്ഞ് 72.31 രൂപയായി. രാവിലെ 71.99 രൂപവരെ താണിട്ട് ഡോളർ അല്പം കയറുകയായിരുന്നു.
ക്രൂഡ് കുത്തനേ ഇടിഞ്ഞു
11:04 PM Nov 14, 2018 | Deepika.com