സിരിസേനയെ തള്ളിപ്പറഞ്ഞ് പാശ്ചാത്യ രാജ്യങ്ങൾ; കോടതിയിൽ ചോദ്യംചെയ്യുമെന്നു പ്രതിപക്ഷം

11:05 PM Nov 10, 2018 | Deepika.com
കൊളംബോ: കാലാവധി പൂർത്തിയാകാത്ത പാർലമെന്‍റിനെ പിരിച്ചുവിട്ടു ജനുവരി അഞ്ചിന് ഇടക്കാല തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ നടപടിയെ തള്ളിപ്പറഞ്ഞു പാശ്ചാത്യ രാജ്യങ്ങൾ.

നടപടിയെ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ചോദ്യംചെയ്യുമെന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎൻഎപി പാർട്ടി അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സിരിസേന അപ്രതീക്ഷിത നടപടി പ്രഖ്യാപിച്ചത്.

വിക്രമസിംഗയെ പുറത്താക്കി മുൻ പ്രസിഡന്‍റും ചൈനാ അനുകൂലിയുമായ രാജപക്സെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചതു മുതൽ ലങ്ക കടുത്ത രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നു. രാജപക്സെയ്ക്കു ഭൂരിപക്ഷം ഉറപ്പാക്കാനായി പാർലമെന്‍റ് മരിവിപ്പിച്ചിരുന്നു. എന്നാൽ, തമിഴ് പാർട്ടികൾ പിന്തുണയ്ക്കില്ലെന്നു വ്യക്തമായതോടെ രാജപക്സെയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെന്നു വ്യക്തമായി. തുടർന്നാണ് പാർലമെന്‍റ് പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായത്.

യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉത്കണ്ഠ ഉന്നയിച്ചു. രാജ്യത്തു സ്ഥിരത വേണമെങ്കിൽ ജനാധിപത്യത്തെ ബഹുമാനിക്കണമെന്നു യുഎസിന്‍റെ തെക്ക്, മധ്യേഷ്യാ കാര്യങ്ങൾക്കുള്ള ബ്യൂറോ ട്വീറ്റ് ചെയ്തു.