ഹോമിയോപ്പതി മരുന്നുകൾ കൂടുതൽ ജനകീയമാക്കുമെന്ന് ഡോക്ടർമാർ

12:36 AM Nov 08, 2018 | Deepika.com
കൊച്ചി: ഹോമിയോപ്പതി മരുന്നുകൾ കൂടുതൽ ജനപ്രിയമാക്കാനുള്ള പരിശ്രമത്തിലാണ് ഒരുപറ്റം ഹോമിയോ ഡോക്ടർമാരും പ്രാക്ടീഷണർമാരും. പരമ്പരാഗതമായ വിപണിയിൽ ലഭിക്കുന്ന മരുന്നുകൾ കൂടുതൽ സ്റ്റാൻഡേർഡൈസ് ചെയ്തും സുരക്ഷിതമായ ഹോമിയോപ്പതിക് ഡിസ്പെൻസിംഗ് ശീലങ്ങൾ നടപ്പാക്കിയുമാണ് ജനപ്രിയമാക്കുന്നത്.

സുരക്ഷിതമല്ലാത്ത രീതിയിൽ ഹോമിയോപ്പതി മരുന്നുകൾ വിപണിയിൽ വിറ്റഴിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി.