സിരിസേനയ്ക്കു തിരിച്ചടി; ഡെപ്യൂട്ടിമന്ത്രി രാജിവച്ചു

12:13 AM Nov 07, 2018 | Deepika.com
കൊളംബോ: ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രതിസന്ധി വീണ്ടും രൂക്ഷമായി. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ്(യുപിഎഫ്എ)പാർട്ടിക്കാരനായ ഡെപ്യൂട്ടി മന്ത്രി മാനുഷ നനയക്കര ഇന്നലെ രാജിവച്ചത് സിരിസേനയ്ക്കു തിരിച്ചടിയായി. സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് നനയക്കര പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

വിക്രമസിംഗെയെ പുറത്താക്കി മുൻ പ്രസിഡന്‍റ് രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചെങ്കിലും ഇതുവരെ അദ്ദേഹത്തിനു ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ല. ഈ മാസം 14നു പാർലമെന്‍റ് ചേരുന്പോഴേക്കും എംപിമാരെ ചാക്കിട്ടു പിടിച്ച് ഭൂരിപക്ഷം തികയ്ക്കാനാണു രാജപക്സെ-സിരിസേന കൂട്ടുകെട്ട് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതേസമയം സ്ഥാനമൊഴിയാൻ വിസമ്മതിച്ച് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെന്പിൾ ട്രീസിൽ തുടരുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നനയക്കരയെ തൊഴിൽ വകുപ്പ് ഡെപ്യൂട്ടിമന്ത്രിയായി നിയമിച്ചത്. വിക്രമസിംഗെയാണ് നിയമാനുസൃത പ്രധാനമന്ത്രിയെന്നും സ്പീക്കർ കരു ജയസൂര്യ ഇക്കാര്യം അംഗീകരിച്ചെന്നും സിരിസേനയ്ക്ക് അയച്ച രാജിക്കത്തിൽ ഡെപ്യൂട്ടി മന്ത്രി നനയക്കര ചൂണ്ടിക്കാട്ടി. ജനാധിപത്യം സംരക്ഷിക്കാനുള്ള നീക്കത്തിനു പിന്തുണ നൽകുമെന്നും അടുത്തയിടെ ഏകപക്ഷീയമായി നടത്തിയ രാഷ്‌ട്രീയ നിയമനങ്ങൾ അംഗീകരിക്കില്ലെന്നും ഒരു വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. 225 അംഗ പാർലമെന്‍റിൽ തങ്ങൾക്ക് 113 പേരുടെ പിന്തുണയുണ്ടെന്നു സിരിസേന പറഞ്ഞു മണിക്കൂറുകൾക്കകമാണ് ഡെപ്യൂട്ടിമന്ത്രി രാജിവച്ച് എതിർ ക്യാന്പിലെത്തിയത്.

പ്രധാനമന്ത്രിയായി നിയമിച്ചതു മുതൽ എംപിമാരെ വിലയ്ക്കെടുക്കാൻ രാജപക്സെ ശ്രമം തുടങ്ങിയതാണ്. തമിഴ് സഖ്യത്തിൽ നിന്നും വിക്രമസിംഗെയുടെ പാർട്ടിയിൽനിന്നുമായി ഒന്പതു പേരെ തന്‍റെ ക്യാന്പിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. എംപിമാർക്കു കൂറുമാറ്റത്തിനായി വൻതുക വാഗ്ദാനം ചെയ്തതായി നേരത്തെ റിപ്പോർട്ടു വന്നിരുന്നു.

പാർലമെന്‍റിൽ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ രാജപക്സെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്നു സ്പീക്കർ ജയസൂര്യ പറഞ്ഞു. പ്രധാനമന്ത്രി പദത്തിൽ നിന്ന് വിക്രമസിംഗെയെ പുറത്താക്കിയ സിരിസേനയുടെ നടപടി ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നിരക്കാത്തതാണെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി. ഇതേസമയം സ്പീക്കർ നിഷ്പക്ഷത പാലിക്കണമെന്ന നിബന്ധന കാറ്റിൽപ്പറത്തി സ്വന്തം പാർട്ടിക്കാരനായ വിക്രമസിംഗെയെ ജയസൂര്യ പിന്തുണയ്ക്കുകയാണെന്നു സിരിസേനപക്ഷം കുറ്റപ്പെടുത്തി.