ഇൻഡോർ: രാജ്യത്ത് റദ്ദാക്കിയ കറൻസികൾ നശിപ്പിക്കാൻ ചെലവാക്കിയ തുക വെളിപ്പെടുത്താനാവില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2016 നവംബർ എട്ടിലെ കറൻസി റദ്ദാക്കലിനുശേഷം തിരിച്ചെത്തിയ 15,31,07 കോടി രൂപയുടെ നോട്ടുകൾ നശിപ്പിക്കാൻ ചെലവായ തുക എത്രയെന്നുള്ള വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനാണ മറുപടി പറയാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചത്.
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗഡയാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചത്. നശിപ്പിച്ച നോട്ടുകളിൽ എത്ര 500 രൂപ, 1000 രൂപ നോട്ടുകൾ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിനും മറുപടി നല്കിയിട്ടില്ല.
റദ്ദാക്കിയ കറൻസി നശിപ്പിക്കാൻ ചെലവാക്കിയ തുക പറയാനാവില്ല: ആർബിഐ
12:13 AM Nov 07, 2018 | Deepika.com