ബെയ്ജിംഗ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂർദ് അസറിനെ യുഎൻ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനു പിന്താങ്ങില്ലെന്ന് ചൈന വീണ്ടും വ്യക്തമാക്കി. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന നടപടിയിൽ ചൈന പിന്താങ്ങണമെന്ന് തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ആഭ്യന്തരമന്ത്രിതല ചർച്ച യിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അസർ വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചിയൂംഗ് പറഞ്ഞു.
ചൈനയുടെ വീറ്റോ അധികാരമുപയോഗിച്ചാണ് യുഎന്നിലെ ഇന്ത്യയുടെ നീക്കം തടയുന്നത്. തിങ്കാളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചൈനീസ് സ്റ്റേറ്റ് കൗൺസിലറും പൊതുസുരക്ഷ മന്ത്രിയുമായ ഷോ കെഷിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
ഡോക്ലാ സംഘർഷത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്.
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കൽ: ചൈന വീണ്ടും ഒഴിഞ്ഞുമാറി
12:55 AM Oct 24, 2018 | Deepika.com