റിയാദ്: ജമാൽ ഖഷോഗിയുടെ വധത്തിന് വീഡിയോ ചാറ്റിംഗ് സൈറ്റായ സ്കൈപ്പിലൂടെ ഉത്തരവിട്ടത് സൗദി കൊട്ടാരം ഉപദേഷ്ടാവ് സൗദ് അൽ ഖഹ്താനിയെന്ന് റിപ്പോർട്ട്. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നടന്ന കൊലപാതകം മുഴുവൻ ഇദ്ദേഹം സ്കൈപ്പിലൂടെ വീക്ഷിക്കുകയും ചെയ്തു.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ ഖഹ്താനിക്കു കൊലപാതകത്തിൽ പങ്കുണ്ടെന്ന വാർത്തകൾ സൗദി രാജകുടുംബത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്. മുഹമ്മദ് ബിൻ സൽമാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് ഖഹ്താനിയാണ്. രാജകുമാരന്റെ അധികാരം ഉറപ്പിക്കാനായി അടുത്തിടെ രാജകുടുംബാംഗങ്ങളും ശതകോടീശ്വരന്മാരും അടക്കമുള്ളവരെ തടവിലിട്ടതിനു പിന്നിലും നാല്പതുകാരനായ ഖഹ്താനിയാണെന്നു പറയുന്നു.
ഖഹ്താനിയടക്കം നാലുപേരെ സൗദി രാജാവ് സൽമാൻ പദവിയിൽനിന്നു നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഖഹ്താനി കസ്റ്റഡിയിലാണെന്നും അല്ലെന്നും പറയുന്നുണ്ട്.
കൊലപാതകത്തിന് ഉത്തരവിട്ടത് സ്കൈപ്പിലൂടെ
12:55 AM Oct 24, 2018 | Deepika.com