ലാഹോർ: വിഭജനകാലത്ത് പാക്കിസ്ഥാനോടുള്ള സ്നേഹം മൂലം ഇന്ത്യവിട്ട കുടുംബമാണു തന്റേതെന്നും തന്നെ എങ്ങനെ രാജ്യദ്രോഹിയെന്നു വിളിക്കുമെന്നും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്. രാജ്യദ്രോഹക്കേസിൽ ലാഹോർ ഹൈക്കോടതിയിൽ നല്കിയ മറുപടിയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ പാക് സ്വദേശികൾക്കു പങ്കുണ്ടെന്ന് ഷരീഫ് അടുത്തിടെ പറഞ്ഞതിന്റെ പേരിൽ രാജ്യദ്രോഹക്കേസ് എടുക്കണമെന്നാണ് ആവശ്യം. പാക്കിസ്ഥാനെ ആണവശക്തിയാക്കി മാറ്റിയ താൻ എങ്ങനെ രാജ്യദ്രോഹിയാകുമെന്നു ഷരീഫ് ചോദിക്കുന്നു. തനിക്കും തന്റെ പാർട്ടിക്കും വോട്ടു ചെയ്ത ലക്ഷങ്ങളും രാജ്യദ്രോഹികളാകുമോയെന്നും ഷരീഫ് ചോദിച്ചു.പഞ്ചാബിലെ ജതി ഉമ്രയിൽ പാർത്തിരുന്ന ഷരീഫ് കുടുംബം വിഭജനകാലത്ത് ലാഹോറിലേക്കു കുടിയേറുകയായിരുന്നു.
രാജ്യദ്രോഹിയെന്നു വിളിക്കരുത്: ഷരീഫ്
12:15 AM Oct 23, 2018 | Deepika.com