മുംബൈ: യെസ് ബാങ്ക് സിഇഒ റാണാ കപൂറിന്റെ കാലാവധി നീട്ടിനല്കാൻ ആർബിഐ വിസമ്മതിച്ചു. ഇതേത്തുടർന്ന് ബാങ്കിന്റെ ഓഹരി അഞ്ചു ശതമാനത്തിലധികം താഴ്ന്നു. ഇന്നലെ നിഫ്റ്റിയിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ച കമ്പനികളിലാന്നാണ് യെസ് ബാങ്ക്.
ജനുവരി 31ന് കാലാവധി അവസാനിക്കുന്ന റാണാ കപൂറിന് സമയം നീട്ടിനല്‍കണമെന്ന ബാങ്കിന്റെ ആവശ്യമാണ് ആർബിഐ നിരസിച്ചത്. നേരത്തെ, കപൂറിന്റെ കാലാവധി മൂന്നു വർഷത്തേക്കുകൂടി നീട്ടാൻ ബാങ്കിന്റെ ഓഹരിയുടമകൾ തീരുമാനിച്ചിരുന്നു.
റാണാ കപൂറിന്റെ കാലാവധി നീട്ടില്ല
10:59 PM Oct 19, 2018 | Deepika.com