ന്യൂഡൽഹി: കടക്കെണിയിൽനിന്നു തിരിച്ചുവരാൻ രണ്ടു സബ്സിഡിയറി യൂണിറ്റുകൾ വിൽക്കാമെന്ന് എയർ ഇന്ത്യ കേന്ദ്രസർക്കാരിനെ അറിയിച്ചു.
എയർ ഇന്ത്യയുടെ ലോ കോസ്റ്റ് സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാൻഡ്ലിംഗ് യൂണിറ്റായ എയർ ഇന്ത്യ സാറ്റ്സും വിൽക്കാമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. ഇതു സംബന്ധിച്ച റിപ്പോർട്ട് എയർ ഇന്ത്യ ചെയർമാൻ പ്രദീപ് സിംഗ് ഖരോല കഴിഞ്ഞയാഴ്ച വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ചു.
രണ്ടു സബ്സിഡിയറി കമ്പനികളും വിൽക്കുന്നതിനുള്ള അനുമതി മേയിൽ കേന്ദ്രസർക്കാർ എയർ ഇന്ത്യയോട് ചോദിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പൂർണ ഉടമസ്ഥാവകാശം എയർ ഇന്ത്യക്കുതന്നെയാണ്. അതേസമയം, എഐ സാറ്റ്സിന്റെ 50 ശതമാനം ഓഹരികൾ എയർ ഇന്ത്യക്കും ശേഷിക്കുന്നവ സിംഗപ്പൂർ എയർപോർട്ട് ടെർമിനൽ സർവീസിനു(സാറ്റ്സ്)മാണ്.
രണ്ട് സബ്സിഡിയറി യൂണിറ്റുകൾ വിൽക്കാമെന്ന് എയർ ഇന്ത്യ
10:59 PM Oct 19, 2018 | Deepika.com