കാണ്ഡഹാർ: സോഫായ്ക്കടിയിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി സ്ഥാനാർഥിയുൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. 20നു നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹെൽമന്ദ് പ്രവിശ്യയിൽ നിന്നു മത്സരിക്കുന്ന ജബാർ ക്വഹറാമനാണു മരിച്ച സ്ഥാനാർഥി. അദ്ദേഹത്തിന്റെ ഓഫീസിൽ സോഫയ്ക്കടിയിലാണു ബോംബ് വച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റു ചെയ്തു.
തെരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട് ഇതിനകം പത്തുപേരെങ്കിലും കൊല്ലപ്പെട്ടു.
അഫ്ഗാൻ സ്ഥാനാർഥി കൊല്ലപ്പെട്ടു
07:57 PM Oct 17, 2018 | Deepika.com