ലാഹോർ: പാക്കിസ്ഥാനിൽ ഏറെ കോളിളക്കമുണ്ടാക്കിയ സൈനബ് വധക്കേസിലെ പ്രതി ഇമ്രാൻ അലിയെ തൂക്കിലേറ്റി. ഇന്നലെ പുലർച്ചെ ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നടന്ന വധശിക്ഷയ്ക്ക് സൈനബിന്റെ പിതാവ് സാക്ഷ്യം വഹിച്ചു.
ഏഴു വയസുകാരി സൈനബിനെ ജനുവരിയിൽ കാണാതാവുകയും ഏതാനും ദിവസങ്ങൾക്കുശേഷം ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ ചവറുകൂനയിൽ കണ്ടെത്തുകയുമായിരുന്നു. ഡിഎൻഎ പരിശോധനയിൽ കുടുങ്ങിയ അലി, പ്രായപൂർത്തിയാകാത്ത മറ്റു പെൺകുട്ടികളെയും കൊന്നിട്ടുണ്ടെന്നു സമ്മതിച്ചു.
കഴിഞ്ഞയാഴ്ചയാണ് കോടതി വധശിക്ഷ നടപ്പാക്കാൻ നിർദേശിച്ചത്.
സൈനബ് വധം: പ്രതിയെ തൂക്കിലേറ്റി
07:57 PM Oct 17, 2018 | Deepika.com