ലാഹോർ: അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പാക് പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ റിമാൻഡ് രണ്ടാഴ്ചത്തേക്കുകൂടി നീട്ടിക്കൊണ്ട് എൻഎബി കോടതി ഉത്തരവിട്ടു.
പത്തുദിവസത്തെ റിമാൻഡ് പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. 1400 കോടി രൂപയുടെ അഷിയാന ഭവനപദ്ധതി സംബന്ധിച്ചാണ് അഴിമതിക്കേസ്.
ഇതിനിടെ ഷഹബാസിന് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് എൻഎബിയോട് സ്പീക്കർ നിർദേശിച്ചു. എൻഎബി ഇന്ന് അദ്ദേഹത്തെ ഇസ്ലാമാബാദിലെത്തിക്കുമെന്നു കരുതപ്പെടുന്നു.
ഷഹബാസ് ഷരീഫിന്റെ റിമാൻഡ് നീട്ടി
12:05 AM Oct 17, 2018 | Deepika.com