മുംബൈ: പാപ്പരായ ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷൽ സർവീസസിന് (ഐഎൽ ആൻഡ് എഫ്എസ്) എതിരേ നടക്കുന്ന എല്ലാ നിയമനടപടികളും സ്റ്റേ ചെയ്തു. നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ആണ് ഉത്തരവിറക്കിയത്. കേന്ദ്ര ഗവൺമെന്റ് നല്കിയ ഹർജിയിലാണ് ഉത്തരവ്.
ഐഎൽ ആൻഡ് എഫ്എസിനും ഉപകന്പനികൾക്കും വായ്പ നല്കിയവർ തുക തിരികെക്കിട്ടാൻ കോടതികളെ സമീപിച്ച സാഹചര്യത്തിലാണ് ഗവൺമെന്റ് ഈ ഉത്തരവ് നേടിയത്. കന്പനികളുടെ പ്രവർത്തനം തുടരാനും സാന്പത്തിക ബാധ്യതകൾ ഘട്ടംഘട്ടമായി കൊടുത്തു തീർക്കാനും ഇതുവഴി സാധിക്കും. ഐഎൽ ആൻഡ് എഫ്സിന്റെ ചില റോഡു പദ്ധതികളും ആസ്ഥാന മന്ദിരവും വില്‍ക്കുന്നതടക്കമുള്ള പദ്ധതികൾ കേന്ദ്രം നിയോഗിച്ച ഡയറക്ടർ ബോർഡ് പരിശോധിച്ചു വരികയാണ്.
നിയമനടപടികൾ വിലക്കി
10:56 PM Oct 16, 2018 | Deepika.com