ബാലി: ഭൂകന്പവും സുനാമിയും ദുരിതം വിതച്ച ഇന്തോനേഷ്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളർ സഹായം. ലോകബാങ്ക് സിഇഒ ക്രിസ്റ്റാലിന ജോർജീവയാണ് ബാലിയിൽ ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 28ന് സുലവേസി പ്രവിശ്യയിലുണ്ടായ ഭൂകന്പവും സുനാമിയും രണ്ടായിരം പേരുടെ ജീവനാണ് അപഹരിച്ചത്. കാണാതായ അയ്യായിരം പേരും മരിച്ചതായി കരുതുന്നു. സുലവേസിയിലെ പാലു അടക്കമുള്ളമുള്ള നഗരങ്ങൾ പൂർണമായും തകർന്നു.
പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള വായ്പയായിട്ടായിരിക്കും ലോകബാങ്ക് സഹായം നല്കുക. ഭാവിയിലുണ്ടാകുന്ന ദുരന്തത്തെ ചെറുക്കാൻ പോന്ന നിർമാണപ്രവർത്തനങ്ങളായിരിക്കും പ്രോത്സാഹിപ്പിക്കുകയെന്നും ക്രിസ്റ്റാലിന വ്യക്തമാക്കി.പാലു നഗരത്തിൽ മാത്രം 90,000 പേരാണ് ഭവനരഹിതരായത്. താത്കാലിക ക്യാന്പുകളിൽ കഴിയുന്ന ഇവർക്ക് പുതിയ പാപ്പിടങ്ങൾ നിർമിച്ചു നല്കാൻ രണ്ടു വർഷമെടുക്കുമെന്നാണ് ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചത്.
ഇന്തോനേഷ്യയ്ക്ക് 100 കോടി ഡോളറിന്റെ ലോകബാങ്ക് സഹായം
12:24 AM Oct 15, 2018 | Deepika.com