ദേവാലയാക്രമണം: 17 പേർക്കു വധശിക്ഷ
01:00 AM Oct 12, 2018 | Deepika.com
കയ്റോ: ക്രൈസ്തവ ദേവാലയങ്ങൾക്കു നേരേ ആക്രമണം നടത്തിയ കേസിൽ ഈജിപ്തിൽ 17 പേർക്കു സൈനിക കോടതി വധശിക്ഷ വിധിച്ചു. 19 പേർക്ക് ജീവപര്യന്തം തടവും നൽകി. കയ്റോ, അലക്സാണ്ഡ്രിയ, നൈൽഡൽറ്റയിലെ ടാന്റാ നഗരങ്ങളിലെ കോപ്ടിക് ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിട്ട് 2016, 2017 കാലഘട്ടത്തിലുണ്ടായ ഭീകരാക്രമണങ്ങളിൽ 74 പേർക്കു ജീവഹാനി നേരിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.