കൊളംബോ: തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്റെ അഭിഭാഷകർ സുപ്രീംകോടതിയിൽ ഹർജി നൽകി. സെപ്റ്റംബർ 23ലെ വോട്ടെടുപ്പിൽ യാമീനെ തോല്പിച്ച് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി സോലിഹാണു വിജയിച്ചത്.
സോലിഹിന്റെ വിജയം അംഗീകരിക്കുന്നുവെന്നും നവംബർ 17ന് അധികാരം കൈമാറുമെന്നും തെരഞ്ഞെടുപ്പുഫല പ്രഖ്യാപനത്തിനുശേഷം യാമീൻ പറഞ്ഞിരുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ ക്രമക്കേടു നടത്തിയെന്ന് യാമീന്റെ പ്രോഗ്രസീവ് പാർട്ടിയുടെ അഭിഭാഷകർ ആരോപിച്ചു. സുപ്രീംകോടതി ഹർജി പരിഗണിക്കുമോ എന്നു വ്യക്തമല്ല.
അബ്ദുള്ള യാമീൻ തെരഞ്ഞെടുപ്പു ഹർജി നൽകി
12:17 AM Oct 11, 2018 | Deepika.com