ഇന്‍റർപോൾ മേധാവിയെ കാണാനില്ല

01:50 AM Oct 06, 2018 | Deepika.com
പാരീസ്: ലോകപോലീസിന്‍റെ തലവനെ കാണാനില്ല, അതും ഒരു വർഷമായിട്ട്. ഇന്‍റർപോൾ ഡയറക്ടർ മെംഗ് ഹോംഗ്‌വെയിയെ കാണാനില്ലെന്ന പരാതി ഫ്രഞ്ച് പോലീസിനു നല്കിയത് സ്വന്തം ഭാര്യതന്നെയാണ്.

മറ്റു രാജ്യങ്ങളിലേക്കു കടക്കുന്ന കുറ്റവാളികളെ പിടികൂടാൻ രൂപീകരിച്ച ആഗോള സംഘടനയായ ഇന്‍റർപോളിന്‍റെ മേധാവിയുടെ തിരോധാനത്തെക്കുറിച്ച് ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ചൈനീസ് സ്വദേശിയായ മെംഗും ഭാര്യയും ഇന്‍റർപോളിന്‍റെ ആസ്ഥാനമായ ലിയോണിലാണു താമസിച്ചിരുന്നത്.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ മിംഗ് ചൈനയിലേക്കു പോയതിൽപ്പിന്നെ വിവരമൊന്നുമില്ലെന്നാണ് ഭാര്യയുടെ പരാതി. മെംഗ് ചൈനയിലെത്തിയതായി വിവരം കിട്ടിയിട്ടുണ്ടെന്ന് ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല.

ചൈനയിലെ പൊതുസുരക്ഷാ സഹമന്ത്രിയായിരുന്ന മെംഗ് 2016 നവംബറിലാണ് ഇന്‍റർപോൾ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2020വരെ കാലാവധിയുണ്ട്.

192 രാജ്യങ്ങൾ അംഗങ്ങളായുള്ള ഇന്‍റർപോളിന്‍റെ തലപ്പത്തെത്തിയ ആദ്യത്തെ ചൈനീസ് ഓഫീസറാണ് മെംഗ്.