ഇസ്ലാമാബാദ്: കാഷ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കു തടയിട്ടത് ഇമ്രാൻ സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള പ്രതികരണങ്ങളാണെന്നു പ്രതിപക്ഷ പാർട്ടികളായ പിഎംഎൽ-എന്നും പിപിപിയും ആരോപിച്ചു. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഒരുമിച്ചിരുത്താനുള്ള സർക്കാർ നീക്കമാണു പാളിയതെന്ന് അവർ കുറ്റപ്പെടുത്തി.
ഈ മാസം ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്താനായിരുന്നു തീ രുമാനം. ജമ്മുകാഷ്മീരിൽ മൂന്നു പോലീസുകാരെ തീവ്രവാദികൾ കൊലപ്പെടുത്തിയതിലും കാഷ്മീരിൽ സൈന്യം വധിച്ച തീവ്രവാദി ബുർഹൻ വാനിയെ മഹത്വവത്കരിച്ച് പാക്കിസ്ഥാൻ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയതിലും പ്രതിഷേധിച്ച് ഇന്ത്യ പിന്മാറുകയായിരുന്നു.
നയതന്ത്ര പ്രതിസന്ധി: ഇമ്രാനെ വിമർശിച്ച് പാക് പ്രതിപക്ഷം
12:10 AM Sep 24, 2018 | Deepika.com