വാഷിംഗ്ടൺ ഡിസി: ബാലവേല നിയന്ത്രിക്കുന്നതിൽ ഇന്ത്യ വലിയ പുരോഗതി നേടിയെന്ന് യുഎസ്. 132 രാജ്യങ്ങളിലെ ബാലവേലയെക്കുറിച്ചു പഠനം നടത്തി യുഎസ് തൊഴിൽവകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ പ്രശംസ. 2017ൽ ഇന്ത്യ, കൊളംബിയ, പരാഗ്വെ തുടങ്ങി 14 രാജ്യങ്ങൾ മാത്രമാണ് ബാലവേല ഉന്മൂലനം ചെയ്യാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചത്.
അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ബാലവേല നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ ഇന്ത്യ തയാറായി. ബാലവേല നിയന്ത്രിക്കാൻ വിവിധ നയങ്ങളും പദ്ധതികളും പ്രചാരണ പരിപടികളും അവതരിപ്പിച്ചു.
എന്നിരുന്നാലും ബാലവേലയുടെ ഏറ്റവും മോശമായ അവസ്ഥകൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പു നല്കുന്നു.
ബാലവേല നിയന്ത്രിക്കുന്നതിൽ ഇന്ത്യക്ക് യുഎസിന്റെ പ്രശംസ
11:41 PM Sep 22, 2018 | Deepika.com