ബംഗളൂരു: ജെറ്റ് എയർവേസ് ഇന്ത്യയുടെ ഓഹരികൾക്ക് വീണ്ടും ഇടിവ്. ജെറ്റ് എയർവേസ് ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ സർവേ നടന്നതോടെ ഓഹരികൾ നാലു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തോടടുത്തു.
ആദായനികുതി വകുപ്പിന്റെ അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കുന്നുവെന്ന് ഉടമകളിലൊന്നായ അബുദാബിയിലെ ഇത്തിഹാദ് എയർവേസ് അറിയിച്ചു. ബുധനാഴ്ച മുതൽ ആദായനികുതി വകുപ്പിന്റെ പരിശോധനകൾ നടന്നുവരികയാണ്.
ജെറ്റിന്റെ ഓഹരികൾ ഇന്നലെ 7.6 ശതമാനം വരെ ഇടിഞ്ഞു. ഓഗസ്റ്റ് 10നു ശേഷം ജെറ്റ് നേരിടുന്ന ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്.
വ്യാഴാഴ്ച വിമാനത്തിനുള്ളിലെ മർദം ക്രമീകരിക്കാൻ പൈലറ്റുമാർ മറന്നതിനെത്തുടർന്ന് യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവവും ഓഹരി ഇടിയാൻ കാരണമായി.
ജെറ്റ് എയർവേസ് ഓഹരികൾ ഇടിഞ്ഞു
01:40 AM Sep 22, 2018 | Deepika.com