ആപ്പിൾ ഐഫോൺ: വിലകൂടിയത് ഗുണം കൂടി‍‍യതുകൊണ്ടെന്ന് ടിം കുക്ക്

11:12 PM Sep 20, 2018 | Deepika.com
കുപ്പെർടിനോ: അടുത്തിടെ പുറത്തിറങ്ങിയ ഐഫോണുകൾക്ക് അമിതവിലയാണെന്ന വിമർശനങ്ങൾക്കു മറുപടി പറഞ്ഞ് ആപ്പിൾ സിഇഒ ടിം കുക്ക്.

തങ്ങളുടെ ഫോണുകൾക്കു മികവേറെയായതുകൊണ്ടാണ് വില കൂടിയതെന്നും ലഭ്യമായ ഫീച്ചറുകൾ‌ ആസ്വദിച്ചു കഴിയുന്പോൾ ഉപയോക്താക്കൾക്ക് വില അധികമായി തോന്നില്ലെന്നും കുക്ക് പറഞ്ഞു. “പുതിയ ഐഫോണുള്ളവർക്കു വീഡിയോ കാമറയുടെയോ ഡിജിറ്റൽ കാമറയുടെയോ ഒന്നും ആവശ്യമില്ല.

ഐഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന പല ഗാഡ്ജറ്റുകളും വാങ്ങിക്കേണ്ടിവരില്ല. അങ്ങനെ അവയ്ക്കു ചെലവാകുമായിരുന്ന പണവും വസൂലാകും’’ -കുക്ക് കൂട്ടിച്ചേർത്തു.

ഐഫോൺ എക്സ്എസ്, എക്സ്എസ് മാക്സ് എന്നീ മോഡലുകളാണ് കന്പനി അടുത്തിടെ അവതരിപ്പിച്ചത്. ഡ്യുവൽ സിം, ഡുവൽ കാമറ, ഫേസ് ഐഡി, 3ഡി ടച്ച്, സൂപ്പർ റെറ്റിന കസ്റ്റം ഒഎൽഇഡി ഓൾ സ്ക്രീൻ ഡിസ്പ്ലേ ഇങ്ങനെ ഏറെ ആകർഷകമായ ഫീച്ചറുകളോടെയാണ് ആപ്പിൾ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. എക്സ്എസിനു 5.8 ഇഞ്ച് സ്ക്രീനും എക്സ്എസ് മാക്സിനു 6.5 ഇഞ്ച് സക്രീനുമാണുള്ളത്. ഇരു മോഡലുകളും സൂപ്പർ റെറ്റിന കസ്റ്റം ഒഎൽഇഡി ഡിസ്പ്ലേ, 458 പിക്സൽ പെർ ഇഞ്ച് (പിപിഐ) ഡെൻസിറ്റി എന്നിവയോടെയാണെത്തുന്നത്.