പ്യോംഗ്യാംഗിൽ മൂണിന് ഉജ്വല വരവേല്പ്

12:19 AM Sep 19, 2018 | Deepika.com
പ്യോംഗ്യാംഗ്: ത്രിദിന ഉച്ചകോടിക്കായി ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽ എത്തയ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ ജേ ഇന്നിന് ആവേശകരമായ വരവേല്പാണു ലഭിച്ചത്. മൂണിനെ കിം ആശ്ലേഷിച്ചു.

പരേഡ് വീക്ഷിച്ചശേഷം ഗസ്റ്റ് ഹൗസിലേക്കു പോയ ഇരുവരും അവരവരുടെ കാറിൽനിന്ന് ഇറങ്ങി ഒരുമിച്ച് നടന്ന് തെരുവീഥികളുടെ ഇരുവശവും അണിനിരന്ന കാണികളെ അഭിവാദ്യം ചെയ്തു. കിമ്മുമായി മൂൺ നടത്തുന്ന മൂന്നാമത്തെ ഉച്ചകോടിയാണിത്. എന്നാൽ ആദ്യമായാണ് പ്യോംഗ്യാംഗ് വേദിയായി തെരഞ്ഞെടുക്കുന്നത്. മുൻ ഉച്ചകോടികൾ പാൻമുൻജോം സമാധാന ഗ്രാമത്തിലായിരുന്നു.

ആണവനിരായുധീകരണ നടപടികൾ വേഗത്തിലാക്കുന്ന കാര്യവും ഇരു കൊറിയകളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്ന കാര്യവും ചർച്ചയ്ക്കു വരും. പ്യോംഗ്യാംഗ് ഉച്ചകോടിക്കുശേഷം പ്രസിഡന്‍റ് ട്രംപുമായി രണ്ടാമതൊരു ഉച്ചകോടി നടത്തുന്ന കാര്യം കിമ്മിന്‍റെ പരിഗണനയിലുണ്ട്.