വിൽമിംഗ്ടൺ്: ഫ്ളോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും അതുണ്ടാക്കിയ പേമാരിയും പ്രളയവും ജനത്തെ ദുരിതത്തിലാഴ്ത്തി. നോർത്ത് കരോളൈന സംസ്ഥാനത്തെ വിൽമിംഗ്ടൺ പട്ടണം പ്രളത്തിൽ ഒറ്റപ്പെട്ടു. കുടിവെള്ളം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ ക്യൂ നിൽക്കുന്നതായി കാണപ്പെട്ടു.
കിഴക്കൻ തീരമേഖലയിൽ രക്ഷാപ്രവർത്തനത്തിനായി രണ്ടു യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നു നേവി അറിയിച്ചു. ഇവയിൽ ഹെലികോപ്റ്ററുകളും രക്ഷാ ഉപകരണങ്ങളുമുണ്ട്. നിരവധി മറീൻ ഭടന്മാരും മറ്റു നാവികരും കപ്പലുകളിലുണ്ട്. ആവശ്യമുള്ള മേഖലകളിലേക്ക് ഇവരെ രക്ഷാപ്രവർത്തനത്തിനു നിയോഗിക്കും.
ഇരുകരോളൈനകളിലും വിർജിനിയയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഇതിനകം കുഞ്ഞുങ്ങളടക്കം 17 പേർക്കു ജീവഹാനി നേരിട്ടു.
ഫ്ളാോറൻസ് ചുഴലിക്കാറ്റ് : രക്ഷാപ്രവർത്തനത്തിനു യുദ്ധക്കപ്പലുകളും
11:04 PM Sep 17, 2018 | Deepika.com