ലാഹോർ: പരോൾ കാലാവധി തീർന്നതിനെത്തുടർന്നു മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മകൾ മറിയം, മരുമകൻ സഫ്ദർ എന്നിവരെ വീണ്ടും റാവൽപ്പിണ്ടിയിലെ അദിയാല ജയിലിൽ അടച്ചു.
ഭാര്യ കുൽസുമിന്റെ കബറടക്കത്തിൽ പങ്കെടുക്കാനാണ് ഇവർക്ക് അഞ്ചുദിവസത്തെ പരോൾ അനുവദിച്ചത്. ലാഹോറിൽ നിന്നു പ്രത്യേക വിമാനമാർഗം ഇസ്ലാമാബാദിലെത്തിച്ചശേഷമാണു ഷരീഫിനെ ജയിലിലേക്കു കൊണ്ടുപോയത്. അഴിമതിക്കേസിൽ ഇവർക്ക് 11 വർഷത്തെ ജയിൽശിക്ഷയാണു വിധിച്ചിട്ടുള്ളത്.
നവാസ് ഷരീഫ് വീണ്ടും ജയിലിൽ
11:04 PM Sep 17, 2018 | Deepika.com