ന്യൂയോർക്ക്: യുഎസിന്റെ യുഎൻ അംബാസഡർ നിക്കി ഹേലിയുടെ ഔദ്യോഗിക ഭവനത്തിൽ കർട്ടൻ സ്ഥാപിക്കാൻ 52,701 ഡോളർ ഖജനാവിൽനിന്നു ചെലവാക്കിയെന്ന കണ്ടെത്തൽ വിവാദത്തിനു തിരികൊളുത്തി. കർശന ചെലവുചുരുക്കൽ നടപ്പാക്കിയ കഴിഞ്ഞ വർഷമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത്രയും വലിയ തുക ചെലവഴിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ട്രംപിന്റെ സർക്കാരിൽ ഉന്നതപദവി വഹിക്കുന്ന ഇന്ത്യൻ വംശജയാണ് നിക്കി ഹേലി.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തിനോടു ചേർന്ന് അംബാസഡർക്കായി പുതുതായി പണികഴിപ്പിച്ച ഭവനത്തിലാണ് കർട്ടനുകൾ സ്ഥാപിച്ചത്. കർട്ടനുകൾ വാങ്ങാൻ 29,900 ഡോളറും ഓട്ടോമാറ്റിക് സംവിധാനം ഘടിപ്പിക്കാൻ 22,801 ഡോളറും ചെലവഴിച്ചു.
മുൻ പ്രസിഡന്റ് ഒബാമയുടെ കാലത്താണ് കർട്ടനുകൾ സ്ഥാപിക്കാനുള്ള തീരുമാനം എടുത്തതെന്നും ഹേലി ഇതിനോട് എതിരു പറഞ്ഞില്ലെന്നും അവരുടെ വക്താവ് പ്രതികരിച്ചു.
ഹേലിയുടെ വസതിയിൽ കർട്ടനിടാൻ 52,701 ഡോളർ
12:19 AM Sep 15, 2018 | Deepika.com