സിലിക്കൺവാലി: 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തെത്തുടർന്ന് മേധാവിമാരുടെ വാക്കുകൾ ഗൂഗിളിനെ വീണ്ടും വെട്ടിലാക്കി. തെരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ ഗൂഗിൾ മേധാവിമാരുടെ യോഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഒരു വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതാണ് കമ്പനിയെ വെട്ടിലാക്കിയത്. വീഡിയോയുടെ 60-ാം മിനിറ്റിൽ തെരഞ്ഞെടുപ്പ് ശരിയല്ല എന്ന് ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ സിഇഒ സുന്ദർ പിച്ചെയോട് പറഞ്ഞതാണ് വിവാദമായത്. റിപ്പബ്ലിക്കൻ പാർട്ടിയോട് ഗൂഗിളിനുള്ള വിരോധമനോഭാവത്തിനുള്ള തെളിവാണ് ഈ വീഡിയോ എന്നാണ് ആരോപണം.
അതേസമയം, സംഭവം വിവാദമായതോടെ വീഡിയോയിൽ കാണുന്നത് എക്സിക്യൂട്ടീവുകളുടെ സ്വന്തം കാഴ്ചപ്പാടാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. വലിയ ടെക് കമ്പനികൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് എതിരായി പ്രവർത്തിക്കുന്നുവെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിൾ ഓഫീസിലെ വീഡിയോ പുറത്താകുന്നത്.
ഗൂഗിൾ ശരിയല്ല: ട്രംപ്
12:30 AM Sep 14, 2018 | Deepika.com