വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസസിൽ സിക്ക് വംശജനും. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഇരുപത്തെട്ടുകാരൻ അംശ്ദീപ് സിംഗ് ഭാട്ടിയ ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനായത്.
അതേസമയം, സിംഗിന്റെ സീക്രട്ട് സർവീസിലേക്കുള്ള പാത എളുപ്പമല്ലായിരുന്നു. താടിയും മുടിയും മുറിച്ചുകളയാൻ അദ്ദേഹത്തോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. മതപരമായി ഇതിനു വിലക്കുള്ളതിനാൽ സിംഗ് കോടതിയെ സമീപിച്ചു. സിംഗിന്റെ മതസ്വാതന്ത്ര്യം വിലക്കാൻ കോടതി തയാറായില്ല.
കോടതിവിധി അമേരിക്കൻ മൂല്യങ്ങളുടെ വിജയംകൂടിയാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. സിംഗിനു പത്തു വയസുള്ളപ്പോൾ കുടുംബം യുഎസിലേക്കു കുടിയേറുകയായിരുന്നു.
ട്രംപിന്റെ സുരക്ഷാടീമിൽ സിക്ക് വംശജനും
12:26 AM Sep 13, 2018 | Deepika.com