രാജ്യാന്തര കോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യുമെന്നു യുഎസ്

01:03 AM Sep 12, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: യുഎസ് സൈനികരെയും ഇന്‍റലിജൻസ് ഏജന്‍റുമാരെയും പ്രോസിക്യൂട്ടു ചെയ്യാനുള്ള രാജ്യാന്തര ക്രിമിനൽ കോടതിയുടെ നീക്കത്തിനെതിരേ ആഞ്ഞടിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ.

അഫ്ഗാനിസ്ഥാനിലെ ചെയ്തികളുടെ പേരിൽ യുഎസ് സൈനികർക്ക് എതിരേ യുദ്ധക്കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത്തരമൊരു നീക്കമുണ്ടായാൽ കോടതിക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുമെന്നും ജഡ്ജിമാരെ അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ടു ചെയ്യുമെന്നും വാഷിംഗ്ടൺ ഡിസിയിൽ ഒരു യോഗത്തിൽ ബോൾട്ടൻ പറഞ്ഞു.







രാജ്യാന്തര ക്രിമിനൽ കോടതിയെ (ഐസിസി) നിയമവിരുദ്ധ സ്ഥാപനമെന്നു വിശേഷിപ്പിച്ച ബോൾട്ടൻ യുഎസ് പൗരന്മാരെ സംരക്ഷിക്കുന്നതിന് എല്ലാ നടപടിയും എടുക്കുമെന്നും വ്യക്തമാക്കി.
2002ലെ റോം സ്റ്റാറ്റ്യൂട്ടു പ്രകാരം രൂപീകരിച്ച ഐസിസിക്ക് യുകെ ഉൾപ്പെടെ 123 രാജ്യങ്ങളുടെ അംഗീകാരമുണ്ട്. എന്നാൽ യുഎസ് ഇതിൽ ചേർന്നിട്ടില്ല. ഐസിസിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നും സ്വാഭാവിക മരണത്തിന് ഐസിസിയെ വിട്ടുകൊടുക്കുമെന്നും ബോൾട്ടൻ വ്യക്തമാക്കി. യുഎസ് പൗരന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഏതു നടപടിയും ട്രംപ് എടുക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സും പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്‍റെ ഭീഷണി വകവയ്ക്കില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ഹേഗിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഐസിസി അറിയിച്ചു.