അങ്കാറ : തുർക്കിയിലെ യുഎസ് എംബസിക്കു നേർക്ക് വെടിവയ്പ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നു എംബസി അധികൃതർ വ്യക്തമാക്കി. വെള്ളക്കാറിൽനിന്നാണ് അക്രമി വെടിവച്ചതെന്ന് അങ്കാറ ഗവർണറുടെ ഓഫീസ് പറഞ്ഞു. മൂന്നു വെടിയുണ്ടകൾ എംബസി ഗേറ്റിലും ഒരെണ്ണം ജനാലയിലും പതിച്ചു.
വീട്ടുതടങ്കലിൽ കഴിയുന്ന അമേരിക്കക്കാരനായ ഇവാഞ്ചലിക്കൽ പാസ്റ്റർ ആൻഡ്രൂ ക്രെയിഗ് ബ്രുൻസനെ വിട്ടയയ്ക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവശ്യം തുർക്കി നിരസിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്ന സാഹചര്യത്തിലാണു വെടിവയ്പുണ്ടായത്. തുർക്കിക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുമെന്നു യുഎസ് പ്രഖ്യാപിച്ചു.
തുർക്കിയിലെ യുഎസ് എംബസിക്കു നേരേ വെടിവയ്പ്
12:13 AM Aug 21, 2018 | Deepika.com