മടാരം: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലൊംബോക്ക് ദ്വീപിൽ ഇന്നലെയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. കാര്യമായ നാശനഷ്ടം റിപ്പോർട്ടു ചെയ്തിട്ടില്ല. മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഏതാനും പേർക്കു പരിക്കേറ്റു. ഓഗസ്റ്റ് അഞ്ചിനു ലൊംബോക്കിലുണ്ടായ ഭൂകന്പത്തിൽ 430 പേർക്കു ജീവഹാനി നേരിട്ടിരുന്നു. ഇന്നലത്തെ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ഭൂനിരപ്പിൽനിന്ന് ഏഴുകിലോമീറ്റർ താഴ്ചയിലായിരുന്നു. ലൊംബോക്കിന്റെ തലസ്ഥാനമായ മടാരത്തും സമീപത്തെ ബാലി ദ്വീപിലും പ്രകന്പനം അനുഭവപ്പെട്ടു.
ഇതിനിടെ പസഫിക്കിൽ ഫിജിക്കും ടോംഗായ്ക്കും സമീപം റിക്ടർ സ്കെയിലിൽ 8.2 രേഖപ്പെടുത്തിയ മറ്റൊരു ഭൂകന്പവും ഇന്നലെയുണ്ടായി. സമുദ്രോപരിതലത്തിൽ നിന്ന് 560 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. അതിനാൽ സുനാമി ഭീഷണിയില്ല.
ലൊംബോക്കിൽ വീണ്ടും ഭൂകന്പം
12:35 AM Aug 20, 2018 | Deepika.com