ടൊറന്റോ: കിഴക്കൻ കാനഡയിൽ വെടിവയ്പ്പിൽ രണ്ടു പോലീസുകാർ അടക്കം നാലു പേർ കൊല്ലപ്പെട്ടു. ന്യൂ ബ്രൺസ്വിക് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഫ്രെഡറിക്ടൺ നഗരത്തിലായിരുന്നു സംഭവം. ഒരാളെ കസ്റ്റഡിയിൽ എടുത്തുവെന്ന് പോലീസ് അറിയിച്ചു.
തോക്കുപയോഗത്തിന് കർശന നിയന്ത്രണങ്ങളുള്ള രാജ്യമാണ് കാനഡ. എന്നാൽ അടുത്തിടെ വെടിവയ്പ്പു സംഭവങ്ങൾ വർധിച്ചുവരികയാണ്. 2014ൽ ഫ്രെഡറിക്ടണിന് അടുത്തുള്ള മോൺക്ടണിൽ മൂന്നു പോലീസുകാർ വെടിയേറ്റു മരിച്ചിരുന്നു.
ഫ്രെഡറിക്ടൻ വെടിവയ്പ്പിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കടുത്ത ദുഃഖം അറിയിച്ചു.
കാഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിൽ ഈ വർഷം 241 വെടിവയ്പ്പു സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 30 പേർ മരിച്ചു.
കാനഡയിൽ വെടിവയ്പ്പിൽ നാലു മരണം
12:37 AM Aug 11, 2018 | Deepika.com