ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രന്മാരായ ഹസനെയും ഹു സൈനെയും കരിന്പട്ടികയിൽ ഉൾപ്പെടുത്തി പാസ്പോർട്ട് ബ്ലോക്ക് ചെയ്തു.
ഇരുവർക്കും ഇനി പാക് പാസ്പോർട്ട് ഉപയോഗിക്കാനാവില്ല. അഴിമതിക്കേസിൽ സമൻസ് അയച്ചിട്ടും ഹാജരാവാത്തതിനാലാണ് ഈ നടപടി. ലണ്ടനിലുള്ള ഇരുവരുടെയും പാസ്പോർട്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് എൻഎബി കോടതി പാസ്പോർട്ട് ഡയറക്ടറേറ്റിന് അപേക്ഷ നൽകിയിരുന്നു.ഇരുവർക്കും എതിരേ നേരത്തെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ലണ്ടനിലെ അവന്റ് ഫീൽഡ് അപ്പാർട്ടുമെന്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് ഇവരുടെ പേരിലുള്ള കേസ്. നാലു ഫ്ളാറ്റുകളുടെ ഉടമസ്ഥത സമ്മതിച്ച ഹുസൈൻ അഴിമതിപ്പണം ഉപയോഗിച്ചാണ് ഇവ വാങ്ങിയതെന്ന ആരോപണം നിഷേധിച്ചു. ഇതേ കേസിൽ തടവിനു ശിക്ഷിക്കപ്പെട്ട നവാസ് ഷരീഫും പുത്രി മറിയവും ജയിലിലാണ്.
ഷരീഫിന്റെ പുത്രന്മാർ കരിന്പട്ടികയിൽ
12:30 AM Aug 09, 2018 | Deepika.com