ജക്കാർത്ത: ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിൽ ഞായറാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 347 ആയെന്ന് അന്റാറ വാർത്താ ഏജൻസി അറിയിച്ചു. ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.
ദ്വീപിന്റെ വടക്കുഭാഗത്തുള്ള കയൻഗനിലാണു ഏറെപ്പേർ മരിച്ചത്. 1447 പേർക്കു പരിക്കേറ്റെന്നും 1,65,003 പേർ ഭവനരഹിതരായെന്നും ദുരന്തനിവാരണ ഏജൻസി മേധാവി നുഗ്രോഹോ അറിയിച്ചു.
ലൊംബോക്കിലെ 80ശതമാനം കെട്ടിടങ്ങളും തകർന്നു. സമീപത്തെ ബാലിദ്വീപിലും ഭൂകന്പം നാശം വിതച്ചു. ലൊംബോക്കിനടുത്തുള്ള ജിലി ദ്വീപിലെ 2000 ടൂറിസ്റ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു മാറ്റിയെന്നു സർക്കാർ വക്താവ് അറിയിച്ചു.
ഇന്തോനേഷ്യൻ ഭൂകന്പം; മരണം 347 ആയി
12:30 AM Aug 09, 2018 | Deepika.com