ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം നൂറിനു മുകളിലായി. 20,000 പേർ ഭവനരഹിതരായി.
കെട്ടിടാവശിഷ്ടങ്ങൾക്കിടെ നടത്തിയ തെരച്ചിലിലാണു കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ, അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു യുവതിയെ ജീവനോടെ രക്ഷപ്പെടുത്താനായതു ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സന്തോഷവാർത്തയായി. വിനോദസഞ്ചാര കേന്ദ്രങ്ങളായ ലൊംബോക്, ബാലി ദ്വീപുകളിലാണ് ഭൂകന്പമുണ്ടായത്. 6.9 തീവ്രത രേഖപ്പെടുത്തി.
ഭൂകന്പം: ഇന്തോനേഷ്യയിൽ മരണം നൂറിനു മുകളിലായി
12:23 AM Aug 08, 2018 | Deepika.com