ജക്കാർത്ത: ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് മേഖലയായ ബാലി, ലോംബോക് ദ്വീപുകളിൽ ഇന്നലെ ഭൂചലനത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേ ർക്കു പരിക്കേറ്റു.
ഭൂകന്പമാപിനിയിൽ 7.0 തീവ്രത രേഖപ്പെടുത്തി. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ലൊംബോക്കിന്റെ വടക്കൻ തീരത്ത് ഭൂനിരപ്പിൽനിന്ന് 15 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. രണ്ടു ദ്വീപുകളിലെയും വിമാനത്താവളങ്ങൾക്ക് നിസാര കേടുപാടുണ്ടായെങ്കിലും ഫ്ളൈറ്റുകൾ തടസപ്പെട്ടില്ല.
ഇന്തോനേഷ്യയിൽ ഭൂചലനം; 22 മരണം
12:21 AM Aug 06, 2018 | Deepika.com