മുംബൈ: 2017-18 സാന്പത്തികവർഷം ഇടപാടുകാരിൽനിന്നു പിഴയിനത്തിൽ മാത്രം ബാങ്കുകൾ നേടിയത് 5000 കോടി രൂപയിലധികം. അക്കൗണ്ടിൽ നിശ്ചിത തുക സൂക്ഷിക്കാത്ത ഇടപാടുകാരിൽനിന്നാണ് പിഴയീടാക്കിയത്.
പിഴയിനത്തിൽ ഏറ്റവുമധികം തുക ലഭിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്- 2,433 കോടി രൂപ. ആകെ പിഴത്തുകയുടെ പകുതിയോളം വരുമിത്. സ്വകാര്യമേഖലാ ബാങ്കുകളായ ആക്സിസ് ബാങ്കിന് 530.12 കോടി രൂപയും ഐസിഐസിഐ ബാങ്കിന് 317.6 കോടി രൂപയും ലഭിച്ചു. എച്ച്ഡിഎഫ്സി ബാങ്കിനാവട്ടെ 590.84 കോടി രൂപ പിഴയിനത്തിൽ ലഭിച്ചു.
പിഴയിനത്തിൽ ബാങ്കുകൾ നേടിയത് `5,000 കോടി
12:21 AM Aug 06, 2018 | Deepika.com