മോസ്കോ: റഷ്യയിലെ സൈബീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 18 പേർ കൊല്ലപ്പെട്ടു. ക്രാസ്നോയാസ്ക് മേഖലയിലായിരുന്നു അപകടം.
എംഐ-8 ഹെലികോപ്റ്ററിലുണ്ടായിരുന്ന 15 യാത്രക്കാരും മൂന്നു ജീവനക്കാരുമാണു മരിച്ചത്.
എണ്ണഖനന കന്പനിയിലെ ജീവനക്കാരായിരുന്നു യാത്രക്കാർ. ഇവരെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകാൻ പറന്നുയരവേ മറ്റൊരു ഹെലികോപ്റ്ററിൽ തട്ടി താഴെവീണു തകർന്നു തീപിടിക്കുകയായിരുന്നു. രണ്ടാമത്തെ കോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കി.
റഷ്യയിൽ ഹെലികോപ്റ്റർ അപകടത്തിൽ 18 മരണം
11:27 PM Aug 04, 2018 | Deepika.com