ഗാസ: പലസ്തീൻ തോക്കുധാരിയുടെ വെടിയേറ്റ് ഇസ്രേലി പട്ടാളക്കാരൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രേലി വ്യോമസേന നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു.
ഇതേത്തുടർന്ന് ഈജിപ്തും യുഎന്നും മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ ഗാസ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണ ഉണ്ടാക്കിയ തായി ഹമാസ് വക്താവ് അറിയിച്ചു. ഇസ്രയേൽ ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും ഗാസ മേഖലയിലെ ജനങ്ങൾക്കു സാധാരണ ജീവിതത്തിലേക്കു മടങ്ങാമെന്നു പറഞ്ഞു.
ഇസ്രയേൽ വ്യോമാക്രമണത്തിൽ നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു
11:56 PM Jul 21, 2018 | Deepika.com