തിരുവനന്തപുരം: പ്രവാസി ചിട്ടി പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തതിനു ശേഷമേ നടപ്പാക്കാവുവെന്ന് മുൻ ധനമന്ത്രി കെ.എം. മാണി. പ്രവാസി ചിട്ടി 1982ലെ കേന്ദ്ര ചിട്ടി നിയമത്തിലെയും കേരള ചിട്ടി നിയമങ്ങളുടെയും ഫെമ റെഗുലേഷന്റെയും വ്യവസ്ഥകള്‍ക്ക് അനുസരണമായി മാത്രമേ കെഎസ്എഫ്ഇയ്ക്ക് ചിട്ടി നടത്താന്‍ സാധിക്കൂ.
പ്രവാസി ചിട്ടിയുടെ സെക്യൂരിറ്റിയില്‍നിന്ന് റിസര്‍വ് ബാങ്ക് ഒഴിവാക്കുകയാണുണ്ടായത്. സെബി ഇതുവരെ സെക്യുരിറ്റി ബോണ്ട് പുറപ്പെടുവിക്കുന്നതിനു കിഫ്ബിയ്ക്ക് അനുവാദം നല്‍കിയിട്ടില്ല. യാതൊരു സെക്യൂരിറ്റിയും നല്‍കാതെയാണ് കെഎസ്എഫ്ഇ ഇപ്പോള്‍ പ്രവാസികളെ ചിട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാസി ചിട്ടി പദ്ധതി ചര്‍ച്ച ചെയ്തതിനു ശേഷമേ നടപ്പാക്കാവൂ: കെ.എം. മാണി
12:33 AM Jul 17, 2018 | Deepika.com