ടേൺബറി(സ്കോട്ലൻഡ്): റഷ്യയും ചൈനയും യൂറോപ്യൻ യൂണിയനും(ഇയു) ശത്രുപക്ഷത്താണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പര്യടനവേളയിൽ സ്കോട്ലൻഡിൽ സ്വന്തം ഗോൾഫ് ക്ലബ്ബിൽ സിബിഎസ് ഈവനിംഗ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് വിവാദ പരാമർശം നടത്തിയത്.
ഇന്നു ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഹെൽസിങ്കി ഉച്ചകോടിയിൽ വലിയ പ്രതീക്ഷ വയ്ക്കുന്നില്ലെന്നു പറഞ്ഞ ട്രംപ് ദോഷമൊന്നും ഉണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.
അമേരിക്കയ്ക്ക് ഏറെ ശത്രുക്കൾ ഉണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. വാണിജ്യ മേഖലയിൽ യൂറോപ്യൻ യൂണിയൻ ശത്രുപക്ഷത്താണ്. റഷ്യയും ചില കാര്യങ്ങളിൽ എതിർപക്ഷത്താണ്. സാന്പത്തികരംഗത്ത് ചൈനയും നമ്മുടെ ശത്രുവാണ്. ഇതിന്റെ അർഥം ഇവരെല്ലാം ചീത്തയാണെന്നല്ല. അവർ നമ്മോടു മത്സരിക്കുന്നുവെന്നു മാത്രമേ അർഥം കല്പിക്കേണ്ടതുള്ളുവെന്നും ട്രംപ് പറഞ്ഞു.
റഷ്യയും ചൈനയും ഇയുവും ശത്രുക്കളെന്നു ട്രംപ്
01:31 AM Jul 16, 2018 | Deepika.com