ബാങ്കോക്ക്: തായ് ഗുഹയിലെ കുട്ടികളെ മിനി മുങ്ങിക്കപ്പലുമായി രക്ഷിക്കാനെത്തിയ എലോൺ മസ്കിന്റെ നടപടി വെറും പബ്ളിസിറ്റി സ്റ്റണ്ടു മാത്രമായിരുന്നെന്ന് കുട്ടികളെ രക്ഷിച്ച സംഘത്തിലെ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധൻ വെൺ ഉൺസ്വർത്ത് ആരോപിച്ചു. അഞ്ചരയടി നീളം വരുന്ന മിനി മുങ്ങിക്കപ്പലിന് വളവും തിരിവുകളുമുള്ള ഗുഹയിലൂടെ സഞ്ചരിക്കാനാവില്ല. ഗുഹാമുഖത്തുനിന്ന് കഷ്ടിച്ച് അന്പതു മീറ്റർ വരെ മാത്രമേ അതിനു പോകാനാവുകയുള്ളുവെന്ന് ഉൺസ്വർത്ത് ചൂണ്ടിക്കാട്ടി.
രക്ഷാശ്രമത്തിനിടയിൽ നേവിസീൽ അംഗം സമാൻ മരിച്ചവിവരം അറിഞ്ഞ വൈൽഡ് ബോർ ഫുട്ബോൾ ടീം അംഗങ്ങൾ കണ്ണീർ പൊഴിച്ചു. ശനിയാഴ്ചയാണ് സമന്റെ മരണവിവരം രക്ഷപ്പെട്ട കുട്ടികൾ അറിയുന്നത്. കുട്ടികൾക്ക് വ്യാഴാഴ്ച ആശുപത്രിവിടാനാവുമെന്ന് അധികൃതർ പറഞ്ഞു.
മസ്കിനെതിരേ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധൻ
01:31 AM Jul 16, 2018 | Deepika.com