ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യക്കുള്ള മറുപടി പാക്കിസ്ഥാൻ ജൂലൈ 17ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യിൽ സമർപ്പിക്കുമെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതു പരിഗണിച്ച ശേഷമായിരിക്കും കേസിൽ വാദം കേൾക്കുന്നതിനുള്ള തീയതി ഐസിജെ നിശ്ചയിക്കുക. വാദം കേൾക്കൽ അടുത്ത വർഷമേ ഉണ്ടാകൂ എന്നാണു സൂചന. ഇന്ത്യ ഏപ്രിൽ 17ന് തങ്ങളുടെ നിലപാടുകൾ കോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് പാക്കിസ്ഥാൻ നല്കിയിരിക്കുന്നത്.
കുൽഭൂഷൺ ജാദവിനെ പാക് മിലിട്ടറി കോടതി ചാരവൃത്തിക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിച്ചതിനെത്തുടർന്നാണ് ഇന്ത്യ ഐസിജെയെ സമീപിച്ചത്. ഇടക്കാല ഉത്തരവിലൂടെ ഐസിജെ ജാധവിന്റെ വധശിക്ഷ നട പ്പാക്കുന്നതു നീട്ടിവച്ചിരിക്കുകയാണ്.
കുൽഭൂഷൺ ജാദവ്: പാക് മറുപടി 17ന്
12:48 AM Jul 13, 2018 | Deepika.com