വിയന്ന: രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് സ്മാരകമെന്ന നിലയിൽ വിമാനത്തിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുഎസ് വനിതയെ ഓസ്ട്രിയൻ പോലീസ് കസ്റ്റഡിയിലെടുത്തു. വിയന്ന ഇന്റർനാഷണൽ വിമാനത്താവളത്തിലാണു സംഭവം. വിനോദ സഞ്ചാരത്തിനെത്തിയ 24കാരിക്ക് ട്രക്കിംഗിനിടയിലാണു പൊട്ടാതെ കിടന്ന ബോംബ് കിട്ടിയത്. ഹോട്ടൽമുറിയിൽ കൊണ്ടുവന്ന ബോംബ് ഇവർ കഴുകിത്തുടച്ചു വൃത്തിയാക്കി. പെട്ടിയിൽ വയ്ക്കുന്പോൾ വസ്ത്രത്തിൽ ചെളി പുരളാതിരിക്കാനായിരുന്നിത്.
വിമാനത്താവളത്തിലെത്തിയ യുവതി പെട്ടിയിൽനിന്നു ബോംബ് എടുത്തു കസ്റ്റംസുകാരെ കാണിക്കുകയും സുവനീർ എന്ന നിലയിൽ ഫ്ളൈറ്റിൽ കൊണ്ടുപോകാൻ അനുവദിക്കുമോ എന്ന് ആരായുകയും ചെയ്തു. അധികൃതർ ഉടനെ തന്നെ സ്ക്വാ ഡിനെ വരുത്തി ബോംബ് നിർവീര്യമാക്കി. വിമാനത്താവളത്തിലെ ലഗേജ്ഹാൾ കുറേസമയം അടച്ചിട്ടു. യുവതിക്ക് നാലായിരം പൗണ്ട് പിഴയിട്ടു.
പൊട്ടാതെ കിടന്ന ബോംബുമായി വിമാനം കയറാനെത്തിയ യുഎസ് വനിത കുടുങ്ങി
01:20 AM Jul 12, 2018 | Deepika.com