കൊളംബോ: മയക്കുമരുന്നു കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ ശ്രീലങ്കൻ കാബിനറ്റ് തീരുമാനിച്ചു.
നാല്പതു വർഷമായി വധശിക്ഷയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിക്കൊണ്ടാണു കാബിനറ്റ് ഈ തീരുമാനം എടുത്തത്. 1978നു ശേഷം ഇതുവരെ ആരെയും ശ്രീലങ്കയിൽ തൂക്കിലേറ്റിയിട്ടില്ല.
ജയിലിൽ കിടന്നു പോലും മയക്കുമരുന്നു കച്ചവടം നടത്തുന്ന കുറ്റവാളികളുണ്ടെന്നും ഇനിയും ഇത് അനുവദിക്കാനാവില്ലെന്നും മന്ത്രി ഗാമിനി ജയവിക്രമ പെരേര പറഞ്ഞു.
വധശിക്ഷ പുനഃസ്ഥാപിക്കും: ശ്രീലങ്ക
01:20 AM Jul 12, 2018 | Deepika.com