ലണ്ടൻ: ആംസ്ബറിയിൽ നോവിചോക് എന്ന രാസവസ്തുവിൽ നിന്നു വിഷബാധയേറ്റ് ബ്രിട്ടീഷ് വനിത ഡോൺ സ്റ്റർഗസ്(44) മരിച്ച കേസിൽ സ്കോട്ലൻഡ് യാർഡ് അന്വേഷണം ആരംഭിച്ചു. ഒന്പതു ദിവസം മുന്പാണ് സാലിസ്ബറി നഗരത്തിൽനിന്ന് എട്ടുമൈൽ ദൂരെയുള്ള ആംസ്ബറിയിൽ ഡോണിനും പങ്കാളി ചാർലിക്കും വിഷബാധയേറ്റത്.
ഡോൺ ഞായറാഴ്ച മരിച്ചു. ചാർലി ചികിത്സയിലാണ്. നോവിചോക് എന്ന രാസവസ്തുവുമായി സന്പർക്കം പുലർത്തിയ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലും മകൾ യൂലിയയും അടുത്തയിടെയാണ് ആശുപത്രിവിട്ടത്. സോവ്യറ്റ് കാലഘട്ടത്തിൽ നിർമിച്ച രാസായുധമാണു നോവിചോക്.
നോവിചോക് വിഷബാധയേറ്റു മരണം;അന്വേഷണം ആരംഭിച്ചു
12:49 AM Jul 10, 2018 | Deepika.com